കിളിക്കൂട്
രണ്ടാണ്ടുമുമ്പീകുളപ്പുരമച്ചിലായ്
രണ്ടുനാരായണപ്പൂങ്കിളികൾ
മണ്ണിനാൽകൂടൊന്നുതീർത്തു,പകുതിയിൽ
പിന്നെന്തേവന്നില്ല,യെന്തുമൂലം?
വേണ്ടാതറപ്പണി,കട്ടിളവയ്ക്കണ്ട
വേണ്ടാ സിമന്റും മണലുമൊന്നും
ലോണെടുക്കേണ്ടാ,പണിക്കാരെനോക്കണ്ട
പാവങ്ങളെന്തേമടിച്ചുപിന്നെ?
നാലുനാൾമുമ്പവരെത്തി,വീണ്ടുംചെറു-
കൂടുപണിപൂർത്തിയാക്കിമെല്ലെ
പാലുകാച്ചീടുവാനെന്നെത്തുമെന്നോർത്തു-
കാവലിരിക്കയാണിങ്ങുഞാനും....
ഗിരിജ ചെമ്മങ്ങാട്ട്
പടന്നപ്പുല്ല്.
ഐസ്ഫ്രൂട്ടാണെന്നുഭാവിച്ചു
പണ്ടുനിന്നെനുണഞ്ഞുഞാൻ
മരുന്നെന്നുവിചാരിച്ചു കണ്ണിൽധാരയുമിട്ടുഞാൻ...
ഗിരിജ ചെമ്മങ്ങാട്ട്
ഹരേ....കൃഷ്ണാ...7
ഉച്ചപ്പൂജയ്ക്കു നീ ചാർത്തു-
മലങ്കാരങ്ങൾ നിത്യവും
ഹൃദ്യമായ് വിവരിച്ചീടും
ഭക്തനായുള്ളൊരാളഹോ!
ശ്രീകുമാരാഖ്യനെക്കണ്ണാ
സ്നേഹത്തോടതിമോദമായ്
ചേതസ്സിൽചേർക്കണേ,തെല്ലു-
മാമയംനല്കിടാതെനീ...
ഗിരിജ ചെമ്മങ്ങാട്ട്
ഹരേ...കൃഷ്ണാ...6
വിശപ്പുഭാവിച്ചു,കുബേരഗർവ്വ-
മൊടുക്കിയോനാം ഗണനാഥനിപ്പോൾ
വിശന്നകണ്ണന്നരികത്തു,വാരി-
ക്കൊടുക്കയോ,നെന്മിനിയുണ്ണിയെപ്പോൽ!
ഗിരിജ ചെമ്മങ്ങാട്ട്