കിളിക്കൂട്
രണ്ടാണ്ടുമുമ്പീകുളപ്പുരമച്ചിലായ്
രണ്ടുനാരായണപ്പൂങ്കിളികൾ
മണ്ണിനാൽകൂടൊന്നുതീർത്തു,പകുതിയിൽ
പിന്നെന്തേവന്നില്ല,യെന്തുമൂലം?
വേണ്ടാതറപ്പണി,കട്ടിളവയ്ക്കണ്ട
വേണ്ടാ സിമന്റും മണലുമൊന്നും
ലോണെടുക്കേണ്ടാ,പണിക്കാരെനോക്കണ്ട
പാവങ്ങളെന്തേമടിച്ചുപിന്നെ?
നാലുനാൾമുമ്പവരെത്തി,വീണ്ടുംചെറു-
കൂടുപണിപൂർത്തിയാക്കിമെല്ലെ
പാലുകാച്ചീടുവാനെന്നെത്തുമെന്നോർത്തു-
കാവലിരിക്കയാണിങ്ങുഞാനും....
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment