Sunday 15 October 2023

 

എന്റെ ശ്യാമവർണ്ണൻ


വേളിപ്പെണ്ണായ് ഞാനാണി-
ന്നൊറ്റക്കീയകത്തെന്നെ-
ക്കാണുവാനെല്ലാവരും
നിൽക്കുന്നൂസകൗതുകം
രാവെത്താറായെന്നുള്ളൊ-
രുൾപ്പുളകത്തോടേഞാ-
നോരോരോവിചാരത്താൽ
നാഴികയെണ്ണീടുമ്പോൾ
വന്നെത്തിയെൻചാരത്താ-
യെൻനാഥൻ ,കറുത്തിട്ടാ-
ണെന്നല്ലു,യർന്നിട്ടല്ല
തോളുകൾ,വിരിഞ്ഞതേ-
യല്ല മാറിടം,തിങ്ങി-
നിറഞ്ഞരോമങ്ങളു-
മില്ല,യെന്തെന്നേയൊന്നു
തൊട്ടതുമില്ലെന്നാലു-
മെന്നോടുചൊല്ലീടുന്നൂ
മന്ദമായ് ചിലതെല്ലാ-
മെന്തെന്നുകേൾക്കുന്നില്ല-
യെങ്കിലുമറിഞ്ഞൂ,ഞാ-
നെന്നാലു മാ,നാദത്തി-
ലെന്നോടുകാരുണ്യവു-
മുണ്ടുരാഗവും ബഹു-
മാനത്തിൻ കരുതലും
ആ മുഖമുള്ളിൽച്ചേർക്കാൻ
ഞാൻ കണ്ണൊന്നുയർത്തീടവേ
കാണാതായ്പോയാനെങ്ങോ
ഞാനൊരു കിനാവിലോ
               *******
അജ്ഞാതകർത്തൃകം





No comments:

Post a Comment