കിണർവല
വെട്ടുകല്ലുകൾചെത്തിപ്പടുത്തിട്ടു
വൃത്തിയോടെ മിനുക്കിയകൂപത്തിൻ
സർപ്പവൃത്തവരിയിൽ പകൽവന്നു
സ്വസ്ഥരായിരിക്കുന്നിണപ്രാവുകൾ
ആരോവന്നു,വിത്തിട്ടുവളർത്തിയ
പാറകച്ചെടി,നൽകുംതണലിനാൽ
ശീതളത്തെല്ലറിഞ്ഞുമോദച്ചിങ്ങു
മേവുകയാണു,പ്രേമികളായിതാ
കൊക്കുരുമ്മിയും,തൂവൽമിനുക്കിയും
ഹൃത്തിൽ,ഗർവ്വുകളൊട്ടുതീണ്ടാതെയും
ശുദ്ധനിർമ്മലം പ്രേമംപകർന്നുമാ-
യെത്രനാളായ് വസിക്കുന്നിതുത്സുകം
രാവുപോയ് ഇളംവെയ്ലുംകഴിഞ്ഞിട്ടു
ദേവഭാസ്കരനുച്ചിയിലെത്തവേ
ചൂടുമാറ്റുവാനെത്തിയിന്നും,കഷ്ട-
മീ,കിണറിന്നരമതിലിങ്കലായ്
കാണുകയായിതെന്തൊരു,ദുർവ്വിധി!
നീലനൂൽവല,രുപത്തിലായി,ഹാ!
തൂവൽനീർത്തിപ്പറന്നിറങ്ങീടുവാ-
നാവുകില്ലീ,മിഥുനത്തിനിന്നിമേൽ
അന്യനുള്ളസൗഭാഗ്യസുഖങ്ങളിൽ
കണ്ണുകേടുള്ള,നീചർക്കുമാത്രമേ
കണ്ണിലൊട്ടും രുധിരമില്ലാതുള്ള
കല്മഷങ്ങളൊരുക്കുവാനായിടൂ
തമ്മിൽത്തമ്മിലായ് കുറ്റപ്പെടുത്തിയും
എന്റെ,ഞാനെ,ന്നഹങ്കാരമോടെയും
ഉള്ളിലൊട്ടും,പ്രണയംകിളിർക്കാത്ത
ദുർമനസ്സിനേ,ചെയ്യുവാനായിടൂ
******************
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment