Wednesday, 16 October 2024

 


ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 127
16.10.2024
കൃഷ്ണഭൂസുരനിന്നുനല്ക്കളഭംനനച്ചതിരമ്യമായ്
കൃഷ്ണനെപ്പദമൊന്നുകുത്തി,പടിഞ്ഞുവാമപദത്തൊടും
മെച്ചമോടെവരച്ചു,വായുപുരത്തിലുള്ളൊരുശ്രീലകേ
കൊച്ചുകൈയതിൽവെണ്ണ,വേണുവിടത്തുകയ്യിലുമെന്നപോൽ

കുഞ്ഞുപീലിയൊടൊത്തു,മാലകൾചൂടി,മോഹനനെറ്റിയിൽ
ചന്ദനക്കുറിചാർത്തി കർണ്ണമതിങ്കൽനല്ലസുമങ്ങളും
കുഞ്ഞുമാറില,നന്യസൗഭഗമൊത്തനന്മണിമാലയും
അംഗദങ്ങളുമുണ്ടു,കുമ്പയിണങ്ങിടുന്നൊരുകാഞ്ചിയും

പൊന്നുനൂലിലണിഞ്ഞ,ചോന്നനിറത്തിലുള്ളൊരുകോണവും
കങ്കണങ്ങൾവിളങ്ങിടും,മൃദുവായരണ്ടുകരങ്ങളും
പൊൻചിലമ്പുകിലുങ്ങിടും,പദതാരുമായിവിളങ്ങിടും
കണ്ണനുണ്ണിയെയിന്നുകാണണ,മുള്ളുതിങ്ങിടുവോളവും

പണ്ടുദ്രൗപതിതന്റെയക്ഷയപാത്രവക്കിലെചീരയാ-ലല്ലയോ,ക്ഷുഭിതാർത്തമാമുനിതന്റെക്ഷുത്തു നിവൃത്തി  നീ!
ഉണ്ടുവെങ്കിലുമെന്തുകിട്ടിടുമെന്നുകാത്തുവസിക്കയോ
ഉണ്ണണോ,പശിമാറ്റുവാൻ നവനീതമെൻമധുസൂദനാ...?

കൃഷ്ണ!കൃഷ്ണ!മുരാന്തകാ,പശുപാലകാ,മുരളീധരാ,
കൃഷ്ണ!കൃഷ്ണ!മുകുന്ദ!സുന്ദരഗാത്ര!മാധവ!മോഹനാ
കൃഷ്ണ!ഗോപകുമാര!ഗോകുലബാല!നന്ദകുമാരകാ
കൃഷ്ണ!നിൻപദതാരിൽവന്നുതൊഴുന്നുപങ്കജലോചനാ!

ഗിരിജ ചെമ്മങ്ങാട്ട്


No comments:

Post a Comment