ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 134
15.11.2024ചോന്നതാമരയ്ക്കകത്തുനല്ക്കളഭേമോടിയിൽ
കാൽപിണച്ചുനില്പുകണ്ണനിന്നുശ്രീലകത്തതാ
കാൽത്തളകൾമിന്നിടുന്നുതൃപ്പദേ,കരങ്ങളിൽ-
ചാർത്തിയതായ്കാണ്മുപൊന്നുകാപ്പുകളുംചന്തമായ്
കുമ്പമേൽവിളങ്ങിടുന്നുകിങ്ങിണിയും,കോണകം-
പൊന്നുനൂലിലാണുടുത്തുകാണ്മുചേലുചേർന്നതായ്
കുഞ്ഞുമാറിലുണ്ടുവന്യമാലയും,കഴുത്തിലോ
ഭംഗിയോടണിഞ്ഞതുണ്ടുപൊന്നുമാലയൊന്നതും
ഉണ്ടുചെവിപ്പൂക്കൾ,തോളിലംഗദങ്ങളും,മുഖേ-
കണ്ടിടുന്നുഗോപിശോണവർണ്ണമൊത്തുഭംഗിയിൽ
ചന്ദനേമെനഞ്ഞപീലിയോടുചേർന്നു,വൃന്ദയാ-
ലുണ്ടമാല്യമുണ്ടുകേശമാലകേശവന്നുഹാ!
പുഞ്ചിരിത്തിളക്കമാർന്നചെഞ്ചൊടിയിൽവേണുവാ-
ലിമ്പമായൊഴുക്കിടുന്നഗീതകങ്ങൾകേട്ടിടാൻ
വെമ്പലോടണഞ്ഞിടാം,മുരാരിതന്റെയന്തികേ
ചെന്നുകൈവണങ്ങിടാംപിണച്ചപാദമിന്നുനാം...
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment