Friday, 12 September 2025

 മത്തങ്ങ


പടുമുളച്ചൊരുവള്ളിയിലാഹാ!
പുതിയപൂക്കൾവിടർന്നുചിരിച്ചു
അരിയൊരഞ്ചാൺപൂക്കളുണർന്നു
ചെറിയകായ്കൾവളർന്നുനിറന്നു
അരുമയോടെയടുത്തഥചെന്നു
കനിപഴുക്കണമെന്നുനിനച്ചു
പയറുചേർത്തുനലത്തിലൊരോലൻ
ശമയൽചെയ്യണമെന്നുകൊതിച്ചു

ഇരവിലന്നൊരുനാളിലതയ്യോ
വിരവിൽവന്നുരുചിച്ചൊരുമുള്ളൻ
അളിയുവാനൊരുവാസനകാട്ടി
അധികവൃഷ്ടിയിൽരണ്ടുഫലങ്ങൾ
ക്ഷമകുറഞ്ഞുമടുക്കെ,പറിച്ചു
ഇളവനോലനുവേണ്ടി പതുക്കെ
അരുമയോടെ കുറുക്കിയകാളൻ
അതിനൊടൊത്തുകഴിയ്ക്കണമിന്ന്...

ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment