ജ്വരബാക്കികൾ
അമ്മാത്തെവേളിമേളത്തിൻ
ഹാങ്ങോവർ വിട്ടിടായ്കയോ
വൈറൽജ്വരനാമൻദൈത്യൻ
തള്ളിമൂലയ്ക്കെറിഞ്ഞതോ...?
ജീരകംമുളകിത്യാതി
ചേർത്തുവെട്ടിത്തിളച്ചൊരാ
ജലമല്ലോ,ദാഹമേറുമ്പോൾ
പലവട്ടം കുടിപ്പുഞാൻ
കണ്ണുചീമ്പിക്കിടക്കട്ടെ
നിദ്രാദേവിവരുംവരെ
അർജ്ജുന:ഫൽഗുനാചൊല്ലി
പേക്കിനാവുകൾ പോക്കുവാൻ
*
ഉറക്കംകിട്ടിനല്ലോണം
രാത്രിനേർത്തെപ്പടുക്കവേ
ഒട്ടൊരാശ്വാസമുണ്ടിപ്പോ-
ളമ്മാത്തോരേക്ഷമിക്കണേ..
അമ്മാത്തെവേളിമൂലംഞാ-
നിപ്പോൾകാവ്യകുതൂഹല
എന്നാണടുത്തമാംഗല്യ-
മാനന്ദൻതന്നെയാശ്രയം...
സാരിനന്നായുടുത്തപ്പോ-
ളംഗനച്ചേലിലമ്മിണി
ഞാനിങ്ങിരുന്നുകാണുന്നു
പൂങ്കിനാവുകൾ കൂട്ടരേ...
ഗിരിജ ചെമ്മങ്ങാട്ട്.
No comments:
Post a Comment