ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 16418.03.2025
പള്ളിവേട്ടയ്ക്കൊരുങ്ങുന്നൊ-
രുണ്ണിയായിന്നുകണ്ണനെ
കണ്ടീടാംകോവിലിൽചെന്നാൽ
കളഭത്തിൽമെനഞ്ഞതായ്
കുട്ടിയാനപ്പുറത്തേറീ-
ട്ടിരിപ്പൂ,കുഞ്ഞുകേശവൻ
കാലിൽതളകൾ,പട്ടിന്റെ-
കോണകം,ഞാത്തുകിങ്ങിണി
പൊന്നുഭൂഷകളൊത്തല്ലോ
വന്യമാല്യങ്ങൾകാണ്മതാ
കാതിലെപ്പൂക്കളും,നെറ്റി-
മേലേ,നല്ലൊരുഗോപിയും
മകുടേ ചേർന്നുകാണുന്നു
പീലികൾ,മുടിമാലകൾ
നെയ് വിളക്കിന്റെനാളത്തിൽ
കാണ്മൂ,സുന്ദരരൂപനെ!
കാലുരണ്ടുമമർത്തീട്ടു-
കാണാമാനച്ചെവിക്കുമേൽ
*"കാലനക്കുന്നൊരാവിദ്യ
ലോകപാലനസാദ്ധ്യമോ?"
ഇടംകയ്യിലെവില്ലൊന്നും
വലംകയ്യിലെയസ്ത്രവും
ഉയർത്തിക്കാട്ടിടുന്നുണ്ടാ-
വീരനായുള്ളമാധവൻ
"എവിടെപ്പോയ്മറഞ്ഞാലു-
മെയ്യുന്നുണ്ടിന്നുപന്നിയെ"
ഏവംനിനച്ചുവാഴുന്നു-
ണ്ടോടുമാനപ്പുറത്തവൻ...
കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
കൃഷ്ണ!ഗോകുലബാലകാ!
കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
രക്ഷയേകമുരാന്തകാ!!
ഗിരിജ ചെമ്മങ്ങാട്ട്.
*ആനപ്പുറത്തിരിക്കുന്നയാൾ ചെവിയുടെതാഴെ,കാലുകൾ അനക്കിയിട്ടാണ് ആനയെ നിയന്ത്രിക്കുന്നത്.
No comments:
Post a Comment