മൂവന്തിക്കു തുടങ്ങുന്നു
മൂഷികൻ തന്ടെ ചെയ്തികൾ
മൂന്നോ നാലോ ദിനങ്ങളായ്
കുട്ടന്ടെ മുണ്ടു കീറീട്ടും
കുട്ടിക്കോപ്പുകൾ വെട്ടിയും
തട്ടിൻ പുറത്തു വാഴുന്നു
അച്ഛന്ടെ പുതുകുപ്പായം
പിച്ചിച്ചീന്തി നിശാചരൻ
ഒട്ടു വിമ്മിഷ്ടനായച്ഛൻ
അമ്മതന്ടെ മുടിക്കെട്ടും
വന്നു കണ്ടിച്ചു നിദ്രയിൽ
കണ്ണീരണിഞ്ഞുപോയമ്മ
മുത്തശ്ശ്യമ്മ നിവേദിക്കാൻ
വെച്ച ശർക്കരയൊക്കെയും
മുക്കിൽ വന്നു ഭുജിച്ചാഖു
മുത്തശ്ശന്ടെ ചെരിപ്പിന്മേൽ
പൊത്തു തീർത്തൊരു ഭീകരൻ
ക്രുദ്ധനായ്ത്തീർന്നു മുത്തശ്ശൻ
ചന്തയിൽ ചെന്നു പിറ്റേന്ന്
കൊണ്ടുവന്നൊരെലിക്കെണി
തിന്നാനും വെച്ചു രാത്രിയിൽ
കാലത്തു കണ്ടു ചെന്നപ്പോൾ
കേമനൊന്നു കെണിഞ്ഞതായ്
'രാമൻ വന്നിട്ടു കൊന്നീടാം'
കുട്ടൻ കൗതുകമോടെത്തി
കൂട്ടിൽപ്പെട്ടൊരു മൂഷികൻ
കൂപ്പുന്നുണ്ടിരു കൈകളും
" കഷ്ടം! തൊഴുതു നിൽക്കുന്നു
കുട്ടനെപ്പാവമീയെലി
മുത്തശ്ശാ കൊൽവതെങ്ങനെ ?
കുട്ടൻ ചൊന്നതു കേട്ടപ്പോൾ
മുത്തശ്ശന്നൊരു വെള്ളിടി !
'കൃത്യത്താൽ പാപമേൽക്കുമോ?'
***************
തൊഴുതുനില്ക്കുന്ന ഒരു എലിയെ ഞാനും തുറന്ന് വിട്ടിട്ടുണ്ട്.
ReplyDeleteകവിത രസമായിരിക്കുന്നു
സന്തോഷം,അജിത്....
ReplyDelete