ഇല്ലം മുടിഞ്ഞൂ, പ്രിയ -
താതനന്നൊരു നാളിൽ
നന്നെച്ചെറുപ്പത്തിലായ്
മൃത്യു വന്നെത്തീടവേ
കണ്ണീരോടർഥിച്ചിട്ടും
ദൈവങ്ങൾ കനിഞ്ഞില്ല -
യുണ്ണിയൊന്നുണ്ടായിട്ടെ -
ന്നില്ലം തെഴുത്തീടുവാൻ
അപ്ഫനോ സന്താനാർത്ഥം
വേൾക്കുവാൻ തുനിഞ്ഞില്ല
ക്ഷത്രിയ വധൂടിയിൽ
ചിത്തബന്ധനാകയാൽ
നഷ്ടഭാഗ്യങ്ങൾ കൊണ്ടു
സങ്കടപ്പെട്ടൂഞാനും
സങ്കടപ്പെട്ടൂഞാനും
കഷ്ട,മമ്മയും നോക്കാ-
നാളില്ലാത്തോരായ് മാറി
ബന്ധുക്കളുത്സാഹിച്ചു
കന്യകയെന്നെദ്ദൂരെ -
യന്തണ,നൊരാളിനാൽ
വേൾപ്പിച്ചു സനിഷ്കർഷം
ഇല്ലവും വിട്ടന്നു ഞാൻ
പോയെന്ടെ തറവാട്ടി-
ലമ്മയെ തനിച്ചാക്കി
നീറുന്ന മനസ്സുമായ്
നാളേറെ ച്ചെല്ലും മുൻപെ -
ന്നമ്മയു മിഹലോക
ജീവിത മുപേക്ഷിച്ചു
ദീനങ്ങൾ മൂലം പിന്നെ,
ആളില്ലാതായിപ്പോയെ -
ന്നില്ലവും വസ്തുക്കളും
നാടിൻനടപ്പായ്ചേർന്നൂ
പക്കത്തെ ജന്മീഗൃഹേ
നാടാകെ,യഴിഞ്ഞാടി-
' യമ്മതൻ വിളയാട്ടം'
നാഥനെ,കവർന്നെന്നിൽ-
നിന്നുമായ് നിർദ്ദാക്ഷിണ്യം
രോഗബാധയാലെന്ടെ -
കണ്ണിലെ വെട്ടംകെട്ടു
ഹേതുക്കളെല്ലാം സ്വന്തം
ജാതകദോഷം തന്നെ
എന്തിനായീവണ്ണമെൻ-
മേലേയ്ക്കായ് വീണ്ടും വീണ്ടും
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ!
തന്നതില്ലെന്തേ നെടു -
മംഗല്യം,സത്പുത്രത്വം
തന്നതെന്തിനാണന്ധ-
കാരത്തെ മാത്രം ദൈവം!
കാലങ്ങളേറെച്ചെന്നു
ഞാനിന്നീ വാർദ്ധക്യത്തിൻ
ഭാരവും പേറിക്കൊണ്ടു
ജീവിപ്പൂ മരിച്ചപോൽ
ആരേയും നോവിക്കാതീ -
ഭൂവിൽനിന്നേതും വേഗം
പോയീടാൻ മാത്രം നിത്യം
നോമ്പു നോറ്റിരിക്കുന്നു
***
രണ്ടുനാൾ മുൻപാണാരോ
തന്നൊരു സദ് വൃത്താന്ത-
മന്ധയാമെൻ കർണ്ണത്തിൽ
തേനമൃതെന്നായ് വന്നു
ഇല്ലത്തടുത്തേയ്ക്കെന്ടെ-
യീത്തറവാട്ടിൽ നിന്നും
'പെണ്കൊട 'തീർപ്പാക്കുവാൻ
നമ്പൂരാർ വന്നീടുന്നു
കൊണ്ടുവെച്ചിട്ടാണല്ലോ
'കൊടുക്കൽ' ഞാനും പോന്നു
കണ്ണുകാണില്ലെന്നാലു-
മെൻ ജന്മഭൂവും തേടി
വണ്ടിയിൽ കേറീട്ടാണു
യാത്രയും സഹായിക-
ളുണ്ടു രണ്ടുപേർ തറ-
വാട്ടിലെ,യാത്തേമ്മാര്വോൾ
കുട്ടിയെക്കൊടുക്കുന്നൊ-
രില്ലത്തിന്നയൽപക്ക -
മെത്തിനാർ ഞങ്ങൾ സന്ധ്യ-
വന്നണഞ്ഞീടും മുൻപേ
പുത്തൻ പെണ്ണിനെക്കാണാൻ
വന്നെത്തിയടുത്തുള്ള
കുട്ടിക,ളടിയായ്മ-
ക്കാരികളെല്ലാവരും
" കുഞ്ഞിക്കിടാവിന്നോർമ്മ-
തോന്നുന്നോ "ചാരത്താരോ
വന്നിരിക്കുന്നാശ്ശബ്ദം
പണ്ടു നിശ്ചയം കേട്ടു
അഞ്ചാറു ദശാബ്ദങ്ങൾ
പിന്നാക്കം പറന്നുപോ-
യന്നെന്ടെ കളിക്കൂട്ടു-
കാരിയായിരുന്നവൾ !
അമ്മാളു ,നിന്നെക്കാണാൻ
വയ്യെനി,ക്കെന്നാലും നി-
ന്നിമ്പം ചേർന്നീടും നാദം
ഞാനിന്നു കേട്ടേനല്ലോ
ഉള്ളത്തിൽ കുളിരുന്നു
കണ്ണുനീരിറ്റീടുന്നു
മിണ്ടുവാനാകുന്നില്ല
സമ്മിശ്രഭാവങ്ങളാൽ
അന്നു ബാല്യത്തിൽ നമ്മ-
ളില്ലത്തെ തെക്കേമുറ്റം
തന്നിലായ് കുട്ടിപ്പുര
വെച്ചതും കളിച്ചതും
ചെന്നിറക്കാരൻ മാങ്ങ
വീണപ്പോളോടിച്ചെന്നു-
തിന്നതും,കുളം ചാടി
നീന്തിത്തിമർത്തുള്ളതും
ഓർമ്മിക്കയാണിപ്പോൾ ഞാൻ
തോഴി നീയെന്നിൽ കുളിർ-
നീർമണി വീഴ്ത്തും പോലെ
ചാരത്തു നിന്നീടുമ്പോൾ
കാർമുകിൽ പോലാണെന്ടെ
ലോകമെന്നാലാശ്ചര്യം!
വാർമതിനിലാവിന്ടെ
ചാരുത യറിഞ്ഞു ഞാൻ
ധന്യമിസ്സമാഗമം
കണ്ടു വിസ്മയം പൂണ്ടെൻ
ബന്ധുക്കൾ,പുതുബന്ധം
ചേർക്കുവാൻ ഭാവിക്കുന്നോർ
കണ്ണില്ലാത്തവൾ തന്ടെ
കണ്ണുനീർ കണ്ടിട്ടാകാം
കണ്ഠം പതഞ്ഞൂ, കൂട്ടു-
കാരിക്കും മറ്റുള്ളോർക്കും
***************
എന്തിനായീവണ്ണമെൻ-
മേലേയ്ക്കായ് വീണ്ടും വീണ്ടും
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ!
തന്നതില്ലെന്തേ നെടു -
മംഗല്യം,സത്പുത്രത്വം
തന്നതെന്തിനാണന്ധ-
കാരത്തെ മാത്രം ദൈവം!
കാലങ്ങളേറെച്ചെന്നു
ഞാനിന്നീ വാർദ്ധക്യത്തിൻ
ഭാരവും പേറിക്കൊണ്ടു
ജീവിപ്പൂ മരിച്ചപോൽ
ആരേയും നോവിക്കാതീ -
ഭൂവിൽനിന്നേതും വേഗം
പോയീടാൻ മാത്രം നിത്യം
നോമ്പു നോറ്റിരിക്കുന്നു
***
രണ്ടുനാൾ മുൻപാണാരോ
തന്നൊരു സദ് വൃത്താന്ത-
മന്ധയാമെൻ കർണ്ണത്തിൽ
തേനമൃതെന്നായ് വന്നു
ഇല്ലത്തടുത്തേയ്ക്കെന്ടെ-
യീത്തറവാട്ടിൽ നിന്നും
'പെണ്കൊട 'തീർപ്പാക്കുവാൻ
നമ്പൂരാർ വന്നീടുന്നു
കൊണ്ടുവെച്ചിട്ടാണല്ലോ
'കൊടുക്കൽ' ഞാനും പോന്നു
കണ്ണുകാണില്ലെന്നാലു-
മെൻ ജന്മഭൂവും തേടി
വണ്ടിയിൽ കേറീട്ടാണു
യാത്രയും സഹായിക-
ളുണ്ടു രണ്ടുപേർ തറ-
വാട്ടിലെ,യാത്തേമ്മാര്വോൾ
കുട്ടിയെക്കൊടുക്കുന്നൊ-
രില്ലത്തിന്നയൽപക്ക -
മെത്തിനാർ ഞങ്ങൾ സന്ധ്യ-
വന്നണഞ്ഞീടും മുൻപേ
പുത്തൻ പെണ്ണിനെക്കാണാൻ
വന്നെത്തിയടുത്തുള്ള
കുട്ടിക,ളടിയായ്മ-
ക്കാരികളെല്ലാവരും
" കുഞ്ഞിക്കിടാവിന്നോർമ്മ-
തോന്നുന്നോ "ചാരത്താരോ
വന്നിരിക്കുന്നാശ്ശബ്ദം
പണ്ടു നിശ്ചയം കേട്ടു
അഞ്ചാറു ദശാബ്ദങ്ങൾ
പിന്നാക്കം പറന്നുപോ-
യന്നെന്ടെ കളിക്കൂട്ടു-
കാരിയായിരുന്നവൾ !
അമ്മാളു ,നിന്നെക്കാണാൻ
വയ്യെനി,ക്കെന്നാലും നി-
ന്നിമ്പം ചേർന്നീടും നാദം
ഞാനിന്നു കേട്ടേനല്ലോ
ഉള്ളത്തിൽ കുളിരുന്നു
കണ്ണുനീരിറ്റീടുന്നു
മിണ്ടുവാനാകുന്നില്ല
സമ്മിശ്രഭാവങ്ങളാൽ
അന്നു ബാല്യത്തിൽ നമ്മ-
ളില്ലത്തെ തെക്കേമുറ്റം
തന്നിലായ് കുട്ടിപ്പുര
വെച്ചതും കളിച്ചതും
ചെന്നിറക്കാരൻ മാങ്ങ
വീണപ്പോളോടിച്ചെന്നു-
തിന്നതും,കുളം ചാടി
നീന്തിത്തിമർത്തുള്ളതും
ഓർമ്മിക്കയാണിപ്പോൾ ഞാൻ
തോഴി നീയെന്നിൽ കുളിർ-
നീർമണി വീഴ്ത്തും പോലെ
ചാരത്തു നിന്നീടുമ്പോൾ
കാർമുകിൽ പോലാണെന്ടെ
ലോകമെന്നാലാശ്ചര്യം!
വാർമതിനിലാവിന്ടെ
ചാരുത യറിഞ്ഞു ഞാൻ
ധന്യമിസ്സമാഗമം
കണ്ടു വിസ്മയം പൂണ്ടെൻ
ബന്ധുക്കൾ,പുതുബന്ധം
ചേർക്കുവാൻ ഭാവിക്കുന്നോർ
കണ്ണില്ലാത്തവൾ തന്ടെ
കണ്ണുനീർ കണ്ടിട്ടാകാം
കണ്ഠം പതഞ്ഞൂ, കൂട്ടു-
കാരിക്കും മറ്റുള്ളോർക്കും
***************
എന്തിനായീവണ്ണമെൻ-
ReplyDeleteമേലേയ്ക്കായ് വീണ്ടും വീണ്ടും
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ!
എത്രപേരുടെ ചോദ്യമാണെന്നോ ഇത്!!
നല്ല ലക്ഷണമൊത്ത കവിത
നാല്പ്പത്തെട്ടു കൊല്ലം മുന്പ് കണ്ട ഒരു രംഗം ......
ReplyDelete