അങ്ങേതിൽ നിന്നോടി വന്നൂ മണിക്കുട്ടി
അമ്മയോടായിക്കിണുങ്ങി
"അമ്മിണിയേടത്തി പോലെനിക്കിന്നമ്മേ
ഒന്നര മുണ്ടുടുക്കേണം "
കുഞ്ഞുമണിക്കൊഞ്ചൽ കേൾക്കേ ചിരിച്ചുകൊ-
ണ്ടമ്മുവോടോതുന്നിതമ്മ
"ഒന്നര ചുറ്റി മുറുക്കുന്നതെങ്ങനി -
'ക്കുഞ്ഞര' തന്നിലെൻ പൊന്നേ
കുഞ്ഞുടുപ്പിട്ടാലൊതുങ്ങിക്കിടക്കുമോ
ഒന്നരയെന്ടെ വെണ്‍ മുത്തേ
മുണ്ടിൽ തടഞ്ഞു വീണാൽ നിൻടെ തോഴിമാർ
തമ്മിൽ ചിരിക്കില്ലേ സ്വത്തേ
അമ്മിണിയേടത്തിക്കൊപ്പം വളർന്നിട്ടു
മുണ്ടുടുത്തീടാം കുരുന്നേ
പുള്ളിപ്പാവാടയും ചുറ്റിടാം പോയ് കളി -
യ്ക്കെൻ മണിച്ചെല്ലമേ കുഞ്ഞേ "
അമ്മതൻ നന്മൊഴി കേട്ടപ്പോൾ കണ്മണി
പിന്നെയും നിന്നു ചിണുങ്ങി
"ഒന്നര ചേരില്ലയെങ്കിലെനി ' യ്ക്കര '
മുണ്ടെങ്കിലും നല്കിടമ്മേ "
*****************
പാല്‍പായസം പോലെ ഒരു കവിത!!!!
ReplyDeleteസന്തോഷം,അജിത് !
Deleteനല്ല കവിത... കുഞ്ഞുങ്ങളെ ചൊല്ലി കേള്‍പ്പിക്കാനും നന്ന്... ഇഷ്ടായിട്ടോ :)
ReplyDeleteഅഭിനന്ദനങ്ങള്‍ കിട്ടുമ്പോള്‍ കൂടുതല്‍ എഴുതാന്‍ തോന്നുന്നു.
ReplyDelete