ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 148
18.02.2025
ഇന്നുവായുപുരത്തിലെത്തീടുകിൽ
കണ്ടിടാംമനോരമ്യനാമുണ്ണിയെ
പൊൻപദങ്ങളിലുണ്ടുതളകളും കങ്കണങ്ങൾകരത്തിലുംചന്തമായ്
കോണകമുണ്ടു,കുമ്പമേലൊട്ടുന്ന
കാഞ്ചിയും,വനമാലയാമാറിലും
മാങ്ങമാലാ,പതക്കമാലാ,കഴു-
ത്തോടുചേർന്നുവളയത്തിന്മാലയും
തോളിൽകാപ്പുണ്ടു,പൂക്കൾചെവിയിലും
ഗോപിയുണ്ടു,നിടിലേവരഞ്ഞതായ്
പീലിയുണ്ടു,നിറുകിൽ മുടിമാല
കോമളരൂപമെന്തൊരുകാന്തിയിൽ!
തന്നിടംകയ്യിൽവെണ്ണക്കുടം,വലം-
കയ്യിൽവേണുവോ,തോളത്തുചാരിയും
നന്ദസൂനുവിളങ്ങുന്നു,കോവിലിൽ
മന്ദഹാസമണിഞ്ഞചൊടിയുമായ്
മുന്നിലെത്തുന്നഭക്തർക്കുനൽകുവാൻകണ്ണിൽകാരുണ്യവർഷംചൊരിഞ്ഞുമായ്
നിന്നിടുന്നൂ,മുരാരി,ശ്രീകോവിലിൽ
ചെന്നുകണ്ടുനമിക്കാംജപിച്ചിടാം
കൃഷ്ണ!കൃഷ്ണാ!മുകുന്ദാ!ജനാർദ്ദനാ
കൃഷ്ണ!കൃഷ്ണാ!മുരാന്തകാ!മാധവാ!
കൃഷ്ണകൃഷ്ണാമുകിൽവർണ്ണമോഹനാ
നിത്യവുംകാത്തുകൊള്ളണേകേശവാ
ഗിരിജ ചെമ്മങ്ങാട്ട്