Thursday, 27 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 156

27.02.2025
കാൽപിണച്ചുനിന്നിടുന്നൊരുണ്ണിയായിശ്രീലകേ
മോദമോടെനില്ക്കയാണുനന്ദഗോപനന്ദനൻ
കാൽച്ചിലമ്പണിപ്പദങ്ങളൊന്നുപിണച്ചെങ്കിലും
ചേർത്തതില്ലവേണു,കയ്യിലെന്തുമൂലമായിടാം?

പൊന്നലുക്കുഞാന്നിടുന്നകിങ്ങിണിയാൽകോണകം
ഒന്നുമറഞ്ഞാണു,പാതിമാത്രമായികാണ്മുഞാൻ
കുഞ്ഞുമാറിലുണ്ടു,മുല്ലമൊട്ടുമാല,പൂക്കളാ-
ലുണ്ടമാലയൊന്നുവേറെ,കണ്മണിക്കുചന്തമായ്

കങ്കണംകിലുങ്ങിടുന്നകൈകളും,ഭുജങ്ങളിൽ
വർണ്ണഗോപി,തോൾവളകൾ,കാതിൽനല്ലപൂക്കളും
മൗലിയിൽകിരീടമുണ്ട്,പീലിയുണ്ട്,താമര-
പ്പൂവുകൊണ്ടുകോർത്തകേശമാലയുണ്ടു
മോടിയിൽ

നെറ്റിയിൽ,തുടുത്തഗോപിയുണ്ടുചൊടിപ്പൂക്കളിൽ
തത്തിനിന്നിടുന്നമന്ദഹാസമുണ്ടുചേലൊടെ
കുഞ്ഞുരുളവെണ്ണയൊന്നുകാണ്മുവലംകയ്യിലും
നല്ലതാമുരുളകാണ്മു,കുഞ്ഞിടംകരത്തിലും

വെണ്ണകണ്ടുകൺകുളിർത്തമൂലമോ,മുളങ്കുഴൽ
കണ്ണനിന്നെടുക്കുവാൻമറന്നു,കഷ്ടമായിഹാ!വെണ്ണയുണ്ടുനിന്നിടുന്നകണ്ണനെവണങ്ങിടാം
കുഞ്ഞുപാദപങ്കജങ്ങൾകണ്ടുകൂപ്പിനിന്നിടാം...

കൃഷ്ണ!കൃഷ്ണ!ഗോപബാല!വാസുദേവ!മാധവാ!
കൃഷ്ണ!കൃഷ്ണ!കേശവാ!മുകുന്ദ!നന്ദനന്ദനാ
കൃഷ്ണ!കൃഷ്ണ!കൃഷ്ണവർണ്ണ!കൃഷ്ണ!ഗോപനായകാ!
കൃഷ്ണ!കൃഷ്ണ!നിൻപദങ്ങൾ കുമ്പിടുന്നുഞാൻ സദാ...

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment